Posts

ഈ പാട്ടിന്റെ ട്യൂണ്‍ ഇതാണ്‌

ഒരു യുവസംവിധായകന്റെ ചിത്രത്തില്‍ സംഗീതമൊരുക്കാന്‍ ദേവരാജന്‍മാസ്‌റ്ററെ ക്ഷണിച്ചു. പാട്ടുകമ്പോസിംഗ്‌ നടക്കുന്ന അവസരത്തില്‍ ഗാനത്തിന്റെ വരികളുമായി രചയിതാവെത്തി. വളരെ സാവധാനം വരികള്‍ക്കുസംഗീതം നല്‍കി പാടിയശേഷം അത്‌ ഒരു കാസറ്റില്‍ റെക്കാഡുചെയ്‌ത്‌ യുവസംവിധായകനെ കേള്‍പ്പിച്ചു. സംവിധായകന്റെ മുഖം മങ്ങി.  മാസ്റ്റര്‍ ഇതൊന്നു മാറ്റി വേറൊരു ടൈപ്പില്‍ ചെയ്‌താല്‍ നന്നായിരിക്കും. ദേവരാജന്‍ മാസ്റ്റര്‍ വരികളെഴുതിയ പേപ്പര്‍ കയ്യിലെടുത്തു. ഒരു പാട്ടിന്‌ ഒരു ട്യൂണേ ഉള്ളു. ഈ പാട്ടിന്റെ ട്യൂണ്‍ ഇതാണ്‌. കാസറ്റും കയ്യിലേല്‍പ്പിച്ച്‌ ദേവരാജന്‍ മാസ്റ്റര്‍ സ്ഥലം വിട്ടു. സംവിധായകന്‍ ഇളിഭ്യനായി.

ഒരുചെയ്‌ഞ്ചായിക്കോട്ടെ

മലയാളസിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ അനേകം സിനിമകള്‍ നിര്‍മ്മിച്ച ഒരു വ്യക്തി അദ്ദേഹത്തിന്റെ എല്ലാ പടങ്ങളിലും സംഗീതസംവിധാനം ചെയ്യാന്‍ ദേവരാജന്‍മാസ്റ്ററെയാണ്‌ സമീപിക്കാറുള്ളത്‌. ഒരവസരത്തില്‍ ആ നിര്‍മ്മാതാവിന്റെ മകന്‍ ഒരു സിനിമ നിര്‍മ്മിച്ചു. പതിവുപോലെ സംഗീതംചെയ്യാന്‍ മാസ്‌റ്ററെയാണുവിളിക്കേണ്ടതെങ്കിലും പയ്യന്‍ പുതിയൊരാളിനെയാണ്‌ നിയോഗിച്ചത്‌. ഇതറിഞ്ഞ ദേവരാജന്‍ മാസ്‌റ്റര്‍ പയ്യനെ ഫോണില്‍ ബന്ധപ്പെട്ടു.  എന്താ എന്റെ സംഗീതം കൊള്ളത്തില്ലേ.. അതല്ല മാസ്റ്റര്‍ .. ഇത്രയുംകാലം മാസ്റ്ററല്ലേ ചെയ്‌തത്‌. ഇപ്പോള്‍ ഒരു ചെയിഞ്ചായിക്കൊട്ടെ എന്നുകരുതി.  ഓ. ശരി.. പിന്നെ ഇത്രയും കാലം അയാളായിരുന്നല്ലോ നിന്റെ അച്ഛന്‍. ഇനി അതിനുംഒരുചെയ്‌ഞ്ചായിക്കോട്ടെ . പയ്യന്‍ ഫോണ്‍ കട്ടുചെയ്‌തു. 

അയാള്‍ക്കിട്ടു രണ്ടുപൊട്ടിക്കണം

Image
മലയാളസിനിമയിലെ സര്‍വകലാ വല്ലഭനായ ഒരു സംവിധായകന്‌ പാട്ടുപാടുക ഒരു ദൗര്‍ബ്ബല്യമാണ്‌. വലിയ വേദികളില്‍ പാടാന്‍ ഒരവസരം കിട്ടുമെങ്കില്‍ ്‌അദ്ദേഹമതുപാഴാക്കാറില്ല. ദേവരാജന്‍ മാസ്‌റററുടെ ഹിറ്റുഗാനങ്ങള്‍ പലപ്പോഴും്‌ അദ്ദേഹത്തിന്റെ കണ്‌ഠത്തിലൂടെ പ്രവഹിക്കാറുണ്ട്‌. ചിലഅവസരങ്ങളില്‍ ഈ ഗാനവ്യാപാരം ദേവരാജന്‍ മാസ്റ്ററുടെ കാതുകളിലും എത്തി.  ഇതിനിടയില്‍ ഒരു ദിവസം തിരുവനന്തപൂരത്തെ ഒരു യുവസംഗീതസംവിധായകന്‍ ചെന്നെയില്‍ ചെന്നപ്പോള്‍ ദേവരാജന്‍ മാസ്‌റ്ററെ കാണാനിടയായി. ഇയാള്‍ തിരുവനന്തപുരത്തല്ലേ താമസം അതെ മാസ്‌ററര്‍ മടങ്ങിപോകുമ്പോള്‍ എനിക്കൊരു ഉപകാരം ചെയ്യാമോ പിന്നെന്താ തീര്‍ച്ചയായും. എന്താ വേണ്ടത്‌ തിരുവനന്തപുരത്താണ്‌ നമ്മുടെ സംവിധായകന്‍ .....താമസിക്കുന്നത്‌. (സംവിധായകന്റെ പേരുപറഞ്ഞു) ചെന്ന്‌ അയാള്‍ക്കിട്ടു രണ്ടുപൊട്ടിക്കണം. ഞാന്‍ പറഞ്ഞിട്ടാണെന്നു പറഞ്ഞാല്‍ മതി. എന്തുഭവിഷ്യത്തുവന്നാലും ഞാനേറ്റു. യുവസംഗീതസംവിധായകന്‍ ആ വാക്കുനിറവേറ്റിയോ എന്നറിയില്ല. ഏതായാലും ആ സംവിധായകന്‍ തന്റെ ഗാനാലാപനം ഇന്നും അഭംഗുരം തുടരുന്നു.

സപ്‌തസ്വരത്തില്‍ പെടാത്ത ഉപകരണം

തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വച്ച്‌ ദേവരാജന്‍ മാസ്‌റ്ററുടെ നേതൃത്വത്തില്‍ നടക്കുന്ന ഗാനമേളയ്‌ക്കായി സ്‌്‌റ്റേജില്‍ ഒരുക്കങ്ങള്‍ നടക്കുന്നു. ആര്‍ട്ടിസ്‌റ്റുകളെല്ലാം എത്തിയിട്ടുണ്ട്‌. ദേവരാജന്‍ മാസ്റ്റര്‍ സ്റ്റേജിന്റെ ഒരു ഭാഗത്തിരുന്ന്‌ എല്ലാം കാണുന്നുണ്ട്‌. ഓരോആര്‍ട്ടിസ്‌റ്റുകളും സംഗീതോപകരണങ്ങള്‍ ട്യൂണ്‍ ചെയ്യുകയും മറ്റും ചെയ്യുകയാണ്‌. ഇതിനിടയില്‍ കോംഗോഡ്രം എന്ന ഉപകരണവുമായി ഒരാള്‍ വന്നെത്തി. സ്ഥിരം വായനക്കാരന്റെ പകരക്കാരനായതുകൊണ്ട്‌ ദേവരാജന്‍ മാസ്റ്റര്‍ ഇദ്ദേഹത്തെ ആദ്യമായി കാണുകയാണ്‌. പുള്ളി വന്നയുടന്‍ ഉപകരണം ഘടിപ്പിച്ചു ചില താളമേളങ്ങളൊക്കെ വായിച്ചുനോക്കി. എന്നിട്ട്‌ പരിപാടിക്കായി തയ്യാറായി ഇരുന്നു. പരിപാടി ആരംഭിക്കാറായി. ദേവരാജന്‍ മാസ്‌ററര്‍ മുന്നിലേക്കുവന്നു. കോംഗോഡ്രമ്മറുടെ മുന്നിലെത്തി . ഇതൊക്കെ എടുത്ത്‌ പുറത്തുകൊണ്ടുവയ്‌ക്ക്‌.  എല്ലാവരും അത്ഭുതത്തോടെ നോക്കി.  ഇതു നമുക്കുവേണ്ട. ഇതൊന്നും സപ്‌തസ്വരത്തില്‍ പെട്ടവയല്ല.  ഡ്രമ്മര്‍ ഇളിഭ്യനായി. ഞങ്ങള്‍ക്കുചിരിയടക്കാന്‍ കഴിഞ്ഞില്ല.

ചാന്‍സുചോദിച്ചു വന്ന ഒരു ഗായകന്‍.

ചാരുകസാലയില്‍ വിശ്രമിക്കുന്ന മാസ്‌റ്ററുടെ മുന്നിലേക്ക്‌ വിനയപൂര്‍വം കടന്നുവരുന്ന ഗായകന്‍ മാസ്റ്റര്‍. ങും എന്താ ഗായകന്‍. മാസ്റ്ററെ ഒന്നു കാണാന്‍ മാസ്റ്റര്‍. എന്താ വിശേഷം ഗായകന്‍. ഞാന്‍ ഒരു വിധം നന്നായി പാടും.  മാസ്റ്റര്‍. ഓഹോ കൊള്ളാമല്ലോ.. സംഗീതം നല്ലൊരു കലയല്ലേ.. പാടിക്കോ. ഗായകന്‍.അല്ലാ സിനിമയില്‍ പാടാന്‍ ഒരവസരം കിട്ടിയാല്‍ കൊള്ളാമായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ ഗായകനെ അടിമുടി ഒന്നു നോക്കി .വെള്ള ഷര്‍ട്ട്‌, വെള്ളപ്പാന്റ്‌ വെള്ളച്ചെരുപ്പ്‌,വാച്ചില്‍ വെള്ള സ്‌ട്രാപ്പ്‌്‌  മാസ്റ്റര്‍ ചിരിയടക്കി  ഗായകന്‍. ഞാന്‍ യേശുദാസിനെപ്പോലെ പാടുമെന്നാണ്‌ എല്ലാരും പറയുന്നത്‌.  മാസ്റ്റര്‍; ഓഹോ താന്‍ യേശുദാസിനെപ്പോലെ പാടും പുഞ്ചിരിയോടെ ഗായകന്‍ തലയാട്ടി. മാസ്‌റ്റര്‍ ;എങ്കിപ്പിന്നെ അയാളുപാടിക്കോട്ടെ. താനെന്തിനാ ഇത്ര ബൂദ്ധിമുട്ടുന്നത്‌. പ്രസ്‌തുത ഗായകന്‍ അപ്രത്യക്ഷനായി എന്നു പറയേണ്ടതില്ലല്ലോ.